പാതയോരങ്ങളിലെ പരസ്യ പ്രചാരണങ്ങള്‍ക്ക് തദ്ദേശവകുപ്പ് കടിഞ്ഞാണിടുന്നു.
ഇനി കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ മുന്‍കൂര്‍ അനുവാദം വേണം. സമ്മേളനങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയോടനുബന്ധിച്ച് തോരണങ്ങള്‍ സ്ഥാപിക്കാനും അനുമതി വേണം. ഗതാഗതത്തിനും കാല്‍നടക്കും തടസ്സമാകുന്ന രീതിയില്‍ പരസ്യങ്ങളും തോരണങ്ങളും അനുവദിക്കില്ല.കൊടിമരങ്ങളും പരസ്യങ്ങളും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉടലെടുത്താല്‍ തദ്ദേശ സെക്രട്ടറി കലക്ടറുടെയും ജില്ല പൊലീസ് മേധാവിയുടെയും സഹായം തേടണം. സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം അവര്‍ക്കാണ്. സ്വകാര്യ മതിലുകളിലും കോമ്പോണ്ടുകളിലും ഉടമസ്ഥന്‍റെ അനുവാദത്തോടെ കൊടിമരങ്ങളും തോരണങ്ങളും സ്ഥാപിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാം.
ഗതാഗതത്തിനും കാല്‍നടക്കും തടസ്സമാകുന്ന രീതിയില്‍ പരസ്യംചെയ്തിട്ടുണ്ടെങ്കില്‍ സെക്രട്ടറിമാര്‍ അടിയന്തരമായി നീക്കാന്‍ നടപടി സ്വീകരിക്കണമെന്ന് തദ്ദേശവകുപ്പ് നിർദേശം നൽകി.
സംസ്ഥാനത്തെ പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങളും തോരണങ്ങളും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.