Home അറിവ് മയിലുകൾ നാട്ടിലെത്തുന്നത് ആപത്ത്

മയിലുകൾ നാട്ടിലെത്തുന്നത് ആപത്ത്

കാട്ടില്‍ നിന്ന് മയിലുകള്‍ കൂട്ടമായി നാട്ടിലേക്കെത്തുന്നത് വരാനിരിക്കുന്ന വരള്‍ച്ചയുടെ സൂചനയെന്ന് വിദഗ്ദ്ധര്‍.പണ്ട് മൃഗശാലകളിലും വല്ലപ്പോഴും ഏതെങ്കിലും പാടവരമ്പത്തും മാത്രം കണ്ടിരുന്ന മയിലുകള്‍ ഇന്ന് മലയോരഗ്രാമങ്ങളില്‍ പതിവ് കാഴ്ചയാണ്.

1933ല്‍ പക്ഷി നിരീക്ഷകനായ സലീം അലി സംസ്ഥാനത്ത് നടത്തിയ പഠനങ്ങളില്‍ മയിലിനെക്കുറിച്ച്‌ സൂചനകളില്ല. 1980 ലാണ് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലും മയിലുകളെ കാണാന്‍ തുടങ്ങിയത്.’കടുത്ത വരള്‍ച്ചയ്ക്ക് മുന്നോടിയായാണ് മയിലുകള്‍ കൂട്ടമായെത്തുന്നത്. കാലാവസ്ഥ വ്യതിയാനത്തിന്റെ സൂചനയാണിത്

ഈ നില തുടര്‍ന്നാല്‍ 2050 ആകുമ്പോഴേക്ക് സംസ്ഥാനത്തിന്റെ 55.33% ഭാഗങ്ങള്‍ വരെ മയിലുകളുടെ ആവാസ കേന്ദ്രമാകും. വനനശീകരണവും കാലാവസ്ഥാ മാറ്റവും പക്ഷികളെയും സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മയിലുകള്‍ മാത്രമല്ല സംസ്ഥാനത്ത് കണ്ടിട്ടില്ലാത്ത ഇരുപത്തിയഞ്ചോളം പക്ഷികളെയും പുതുതായി കണ്ടെത്താനായിട്ടുണ്ട്.

ദേശീയ പക്ഷിയായ മയിലിനെ സംരക്ഷിത ഇനത്തിലാണ് പെടുത്തിയിരിക്കുന്നത്.1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഒന്നാം പട്ടികയില്‍പ്പെടുത്തി സംരക്ഷിക്കുന്ന പക്ഷിയാണ് മയില്‍. ദേശീയ പക്ഷിയായ മയിലിനെ സംരക്ഷിത ഇനത്തിലാണ് പെടുത്തിയിരിക്കുന്നത്. മയിലിനെ കൊല്ലുന്നവര്‍ക്ക് 7 വര്‍ഷം വരെ തടവും പതിനായിരം മുതല്‍ രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കും. മയിലിന്റെ മുട്ടകള്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ നിയമമുണ്ട്.