Home വാണിജ്യം ഡേറ്റിങ് ആപ് സ്ഥാപക കോടീശ്വരിയയി; നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ യുവതി

ഡേറ്റിങ് ആപ് സ്ഥാപക കോടീശ്വരിയയി; നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ യുവതി

റ്റവും പ്രായം കുറഞ്ഞ കോടീശ്വരി എന്ന നേട്ടത്തിന് അര്‍ഹയായിരിക്കുകയാണ് വിറ്റ്‌നി വോള്‍ഫ് ഹെര്‍ഡ്. ഡേറ്റിങ് ആപ്പായ ബംബിളിന്റെ സിഇഒയും സഹസ്ഥാപകയുമാണ് വിറ്റ്‌നി. ബംബിള്‍ പബ്ലിക് കമ്പനിയായി മാറിയതോടെ വിറ്റ്‌നിയുടെ ആസ്തിയില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്.

ഇതോടെ കമ്പനിയുടെ 12 ശതമാനം ഓഹരിയുള്ള 31 കാരിയായ വിറ്റ്‌നിയുടെ ഇപ്പോഴത്തെ ആസ്തി 1.5 ബില്യണ്‍ ഡോളര്‍ ആയി. അതായത് 150 കോടി ഡോളര്‍. ലൈംഗിക പീഡനം ആരോപിച്ച് പ്രമുഖ ഡേറ്റിങ് ആപ്പായ ടിന്‍ഡറില്‍ നിന്ന് പിരിഞ്ഞതിന് ശേഷമാണ് വിറ്റ്‌നി 2014 ല്‍ ബംബിള്‍ സ്ഥാപിച്ചത്. ബംബിള്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന പ്രാധാന്യമാണ് കമ്പനിയെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

ടിന്‍ഡര്‍ ഉടമകളായ മാച്ച് ഗ്രൂപ്പിന് വിപണിയില്‍ 45 ബില്യണ്‍ ഡോളര്‍ മൂലധനമാണുള്ളത്. 2017ല്‍ 450 മില്യണ്‍ ഡോളറിന് ബംബിള്‍ വാങ്ങാന്‍ മാച്ച് ഗ്രൂപ്പ് ശ്രമിച്ചിരുന്നു എന്നാല്‍ വിറ്റ്‌നി ഈ ഓഫര്‍ നിരസിച്ചു. 2020ല്‍ ആദ്യ ഒമ്പത് മാസങ്ങളില്‍ 417 മില്യണ്‍ ഡോളറിന്റെ വരുമാനമാണ് ബംബിള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഇതേ കാലയളവിലെ മാച്ച് ഗ്രൂപ്പിന്റെ വരുമാനം 1.7 ബില്യണ്‍ ഡോളറാണ്.