Home അറിവ് സുപ്രീംകോടതി വിധി. റദ്ദായ റാങ്ക് പട്ടികകളിൽ നിന്നും നിയമന ശിപാർശ

സുപ്രീംകോടതി വിധി. റദ്ദായ റാങ്ക് പട്ടികകളിൽ നിന്നും നിയമന ശിപാർശ

2016 ഡിസംബര്‍ 30ന് റദ്ദായ റാങ്ക് പട്ടികകളില്‍നിന്ന് 545 പേര്‍ക്ക് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിയമനശിപാര്‍ശ നല്‍കാന്‍ പി.എസ്.സിയുടെ അന്തിമ തീരുമാനം.

200 ഓളം റാങ്ക് പട്ടികകളാണ് അന്ന് പി.എസ്.സി റദ്ദാക്കിയതെങ്കിലും കോടതിയെ സമീപിച്ച്‌ അനുകൂല വിധി സമ്പാദിച്ച റാങ്ക് പട്ടികകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമായിരിക്കും നിയമന ശിപാര്‍ശ നല്‍കുക.ആരോഗ്യവകുപ്പില്‍ അസി.സര്‍ജന്‍, തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട്, വാട്ടര്‍ അതോറിറ്റിയില്‍ ഓവര്‍സിയര്‍, മീറ്റര്‍ റീഡര്‍, യു.പി.എസ്.എ (തിരുവനന്തപുരം, കാസര്‍കോട്), എച്ച്‌.എസ്.ടി.എ ഇംഗ്ലീഷ് (ജൂനിയര്‍), ഡ്രൈവര്‍ ഗ്രേഡ് 2 (വേരിയസ് ഡിപ്പാര്‍ട്ട്മെന്‍റ്) ആലപ്പുഴ തുടങ്ങിയ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് നിയമന ശിപാര്‍ശ ലഭിക്കുമെന്നാണ് വിവരം.ഏതൊക്കെ തസ്തികകളില്‍ എത്രയൊക്കെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പി.എസ്.സി വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച ചേര്‍ന്ന കമീഷനിലും ഈ വിവരം ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചിട്ടില്ല.

2016 ജൂണ്‍ 30ന് റദ്ദാകാനിരുന്ന വിവിധ റാങ്ക് പട്ടികകളുടെ കാലാവധി സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2016 ഡിസംബര്‍ 30 വരെ പി.എസ്.സി നീട്ടിയിരുന്നു.

പിന്നീട് സര്‍ക്കാര്‍ രണ്ടാമത് നല്‍കിയ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2016 ഡിസംബര്‍ 31 മുതല്‍ 2017 ജൂണ്‍ 29 വരെയായി ആറുമാസം നീട്ടി നല്‍കി. എന്നാല്‍, രണ്ടാമത് നീട്ടിയ അധിക കാലാവധി ലഭിക്കാതിരുന്നവര്‍ കോടതിയെ സമീപിച്ച്‌ അനുകൂല വിധി നേടിയതാണ് പി.എസ്.സിക്ക് തിരിച്ചടിയായത്.