Home വാണിജ്യം ഈ അഞ്ച് കാര്യങ്ങള്‍ ചെയ്താല്‍ പണികിട്ടും; വാട്‌സ്ആപ് അഡ്മിന് ജയിലില്‍ പോകേണ്ടി വന്നേക്കും

ഈ അഞ്ച് കാര്യങ്ങള്‍ ചെയ്താല്‍ പണികിട്ടും; വാട്‌സ്ആപ് അഡ്മിന് ജയിലില്‍ പോകേണ്ടി വന്നേക്കും

റ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പ്രചാരമുള്ള ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്. വാട്‌സാപ് വഴി നിരവധി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെങ്കിലും അതിനേക്കാള്‍ കൂടുതല്‍ കുറ്റകൃത്യങ്ങളും ചെയ്യാനാകും. നിങ്ങള്‍ ഒരു വാട്‌സാപ് ഗ്രൂപ്പിന്റെ അഡ്മിനാണെങ്കില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും. ചെറിയൊരു അബദ്ധത്തിന് ജയിലില്‍ വരെ പോകേണ്ടിവന്നേക്കാം.

വാട്‌സ്ആപ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്ക് ചില അധിക ആനുകൂല്യങ്ങളും അതോടൊപ്പം തന്നെ ബാധ്യതകളും ഉണ്ട്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഗ്രൂപ്പില്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടന്നാല്‍ അത് തടയുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് ഗ്രൂപ്പ് അഡ്മിന്റെ ഉത്തരവാദിത്തമാണ്.

നിങ്ങള്‍ ഒരു വാട്‌സാപ് ഗ്രൂപ്പിന്റെ അഡ്മിനിസ്‌ട്രേറ്ററാണെങ്കില്‍ ഗ്രൂപ്പില്‍ പങ്കിടുന്ന ഉള്ളടക്കത്തിന്റെ തരങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. കൂടാതെ, ഗ്രൂപ്പില്‍ എന്ത് തരത്തിലുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത് എന്നതും ശ്രദ്ധിക്കണം. അല്ലാത്തപക്ഷം, നിങ്ങള്‍ ജയിലിലായേക്കാം.

വാട്സാപ് ഗ്രൂപ്പില്‍ ദേശവിരുദ്ധ ഉള്ളടക്കം ഷെയര്‍ ചെയ്യാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ ഗ്രൂപ്പ് അഡ്മിനും ഉള്ളടക്കം പങ്കിടുന്നയാളും അറസ്റ്റിലാകാം, ജയിലിലുമാകാം. സമൂഹ മാധ്യമങ്ങളില്‍ ‘ദേശവിരുദ്ധ’ പരാമര്‍ശങ്ങള്‍ പ്രചരിപ്പിച്ചതിന് ഉത്തര്‍പ്രദേശിലെ ബാഗ്പത് ഏരിയയില്‍ നിന്നുള്ള ഒരു വാട്‌സാപ് ഗ്രൂപ്പ് അഡ്മിനെ അറസ്റ്റ് ചെയ്തിരുന്നു.

ഒരു വ്യക്തിയുടെ സമ്മതമില്ലാതെ, അവരുടെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യരുത്. ഇത് ക്രിമിനല്‍ കുറ്റമാണ്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്കെതിരെ നടപടിയെടുക്കാം.

വാട്‌സാപ്പില്‍ ഏതെങ്കിലും മതത്തേയോ വിശ്വാസത്തെയോ അവഹേളിക്കുന്നതും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമായ വിഡിയോകളും ചിത്രങ്ങളും നിര്‍മിച്ച് പോസ്റ്റ് ചെയ്യുന്നവരെ പിടികൂടാം. കേസില്‍ ജയിലില്‍ പോകേണ്ടിയും വരും.

വാട്‌സാപ് ഗ്രൂപ്പുകളില്‍ അശ്ലീല ഉള്ളടക്കം പങ്കിടുന്നത് നിയമവിരുദ്ധമാണ്. കുട്ടികളുടെ അശ്ലീലം ഉള്‍പ്പെടുന്നതോ ലൈംഗിക തൊഴിലിന് പ്രോത്സാഹിപ്പിക്കുന്നതോ ആയ സന്ദേശങ്ങള്‍ പങ്കിടുന്നത് നിയമവിരുദ്ധമാണ്. അത്തരം സാഹചര്യങ്ങളില്‍ ജയില്‍ ശിക്ഷ ലഭിച്ചേക്കാം.

രാജ്യത്തെ അവഹേളിക്കുന്ന, സമൂഹത്തെ തെറ്റിലേക്ക് നയിക്കുന്ന വ്യാജ വാര്‍ത്തകളും വ്യാജ ഉള്ളടക്കങ്ങളും സര്‍ക്കാര്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും ഇതിനായി ഉപയോഗിക്കുന്ന ഫോണുകളും അക്കൗണ്ടുകളും പിടിച്ചെടുത്തേക്കാം. പിന്നില്‍ പ്രവര്‍ത്തിച്ചവരെ എല്ലാം അറസ്റ്റ് ചെയ്യാം.