Home ആരോഗ്യം ഇന്ത്യയിലെ 50 ശതമാനം ജനങ്ങള്‍ക്കും ഫെബ്രുവരിയോടെ കോവിഡ് ബാധിച്ചേക്കും; വിദഗ്ധ സമിതി

ഇന്ത്യയിലെ 50 ശതമാനം ജനങ്ങള്‍ക്കും ഫെബ്രുവരിയോടെ കോവിഡ് ബാധിച്ചേക്കും; വിദഗ്ധ സമിതി

ന്ത്യയിലെ 50 ശതമാനം ആളുകള്‍ക്കും ഫെബ്രുവരിയോടെ കോവിഡ് ബാധിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് കോവിഡ് വ്യാപനം മന്ദഗതിയിലാകുന്നതിന് സഹായിക്കുമെന്നും വിദഗ്ധ സമിതി അംഗം അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ 7.55 ദശലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

രാജ്യത്ത് ഇതുവരെ 30 ശതമാനത്തോളം ഇന്ത്യക്കാര്‍ കോവിഡ് ബാധിതരായി. ഫെബ്രുവരിയോടെ ഇത് അമ്പത് ശതമാനത്തിലെത്തിയേക്കാമെന്നും കാണ്‍പുരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫേര്‍ ടെക്‌നോളജി പ്രാഫസര്‍ മണീന്ദ്ര അഗര്‍വാള്‍ പറഞ്ഞു. വൈറോളജിസ്റ്റുകളും ശാസ്ത്രജ്ഞരും മറ്റു വിദഗ്ധരും അടങ്ങുന്ന കമ്മിറ്റിയുടെതാണ് റിപ്പോര്‍ട്ട്.

അതേസമയം സെപ്റ്റംബറില്‍ ഉയര്‍ന്ന തോതിലായിരുന്ന കോവിഡ് കേസുകള്‍ ഇപ്പോള്‍ കുറയുന്നുണ്ട്. ഇപ്പോള്‍ ദിവസവും ശരാശരി 61,390 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് . ദുര്‍ഗപൂജ, ദീപാവലി തുടങ്ങിയ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ രോഗബാധ ഉയര്‍ന്നേക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വിദഗ്ധ സമിതി നിര്‍ദേശിച്ചു