2020ല്‍ ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ ഇന്‍റര്‍നെറ്റ് ബ്ലാക്ക് ഔട്ടുകള്‍ നടന്നത് ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്. അസസ്സ് നൗ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ലോകത്താകമാനം നടന്ന ഇന്‍റര്‍നെറ്റ് ബ്ലാക്ക് ഔട്ടുകളിള്‍ 70 ശതമാനത്തോളം ഇന്ത്യയിലാണെന്ന വസ്തുതയുള്ളത്.
29 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഇന്‍റര്‍നെറ്റ് ബ്ലക്ക് ഔട്ടുകളുടെ എണ്ണം 155 ആണ്. ഇതില്‍ 109 എണ്ണം ഇന്ത്യയിലാണെന്നാണ് റിപ്പോര്‍ട്ട്. ഇന്‍റര്‍നെറ്റ് ഓഫാകുക എന്നത് ഇന്നത്തെക്കാലത്ത് ജീവിതവും ജീവിത മാര്‍ഗ്ഗങ്ങളും ഓഫാകുന്നതിന് തുല്യമാണെന്നും ഇത് മാനുഷിക അവകാശങ്ങളെയും പൊതു ആരോഗ്യത്തെയും സുരക്ഷയെയും ബാധിക്കുമെന്നതിനാല്‍ ഈ വര്‍ഷമെങ്കിലും ഇന്‍റര്‍നെറ്റ് ഓപ്പണായിരിക്കണമെന്നും അസസ്സ് നൗ പറയുന്നു.
പകര്‍ച്ചവ്യാധിയുടെ കാലത്ത് ഇന്റർനെറ്റ് തടയുന്ന സർക്കാരുകൾ ജനങ്ങളുടെ വിദ്യാഭ്യാസം, ബിസിനസുകൾ, ജീവിക്കാനുള്ള അവകാശം എന്നിവയിൽ കൈകടത്തുകയാണെന്നു റിപ്പോർട്ടിൽ പറഞ്ഞു. പൗരത്വനിയമ പ്രക്ഷോഭം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി, കർഷക സമരം തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയിൽ ഇന്റർനെറ്റ് വിഛേദമുണ്ടായി. കശ്മീരിൽ 2019 ഓഗസ്റ്റിലാരംഭിച്ച നിയന്ത്രണം കഴിഞ്ഞ മാസമാണ് അവസാനിച്ചത്.
ഇന്ത്യ കഴിഞ്ഞാല്‍ യെമനാണ് ലിസ്റ്റില്‍ രണ്ടാമത്. ഏഴ് ഇന്‍റര്‍നെറ്റ് ബ്ലാക്ക്ഔട്ടുകളാണ് യമനില്‍ സംഭവിച്ചത്. മൂന്നാംസ്ഥാനത്ത് എതോപ്യയാണ് പിന്നില്‍ ജോര്‍ദ്ദാനുമാണ്. നാല്, മൂന്ന് എന്ന നിലയിലാണ് യഥാക്രമം രാജ്യങ്ങളില്‍ ഈ രാജ്യങ്ങളില്‍ നടന്നത്.
ഇന്ത്യയില്‍ ഇന്റർനെറ്റ് റദ്ദാക്കൽ ഏറ്റവും കൂടുതല്‍ സമയം ഉണ്ടായത് ജമ്മു കശ്മീരിലാണ്. രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഹരിയാന, മഹാരാഷ്ട്ര എന്നിവയാണ് നഷ്ടം നേരിട്ട മറ്റു സംസ്ഥാനങ്ങൾ. 2017 ൽ 21 ഷട്ട്ഡൗണുകളും 2018 ൽ അഞ്ച്, 2019 ൽ ആറ് ഷട്ട്ഡൗണുകളും ശരാശരി മൂന്ന് ദിവസത്തിൽ കൂടുതൽ നീണ്ടുനിന്നതായിരുന്നു എന്നും റിപ്പോര്‍ട്ട് പറയുന്നു.