നര്‍ത്തകിയായും നടിയായും ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച താരമാണ് ആശാ ശരത്. ശക്തമായ കഥാപാത്രങ്ങളിലൂടെ മാത്രം കണ്ട് പരിചയിച്ച മുഖം. എന്നാല്‍ കഴിഞ്ഞ ദിവസം കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ഫേസ്ബുക്ക് ലൈവ് വീഡിയോയില്‍ ആശാ ശരത്തിനെ കണ്ടവരെല്ലാം ഞെട്ടി. കുറേദിവസമായി ഭര്‍ത്താവിനെ കാണാനില്ലെന്ന് ഇടറുന്ന ശബ്ദത്തോടെയാണ് ആശാ ശരത്ത് ഫേസ്ബുക്ക് ലൈവില്‍ പറയുന്നത്. ഭര്‍ത്താവിനെ കാണാനില്ലെന്നും, അദ്ദേഹം എവിടെ എന്ന അന്വേഷണത്തിലാണ് താനും കുടുംബാംഗങ്ങളുമെന്നുമാണ് താരം ലൈവില്‍ പറയുന്നത്. ഭര്‍ത്താവിന്റെ പേര് സഖറിയ എന്നാണെന്നും, തബല ആര്‍ട്ടിസ്റ്റാണെന്നും പറയുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും ഇടറിയ ശബ്ദത്തോടെ ആശ ശരത്ത് പറയുന്നു. ‘എവിടെ’ എന്നുള്ളതാണ് ആര്‍ക്കും അറിയാത്തത്. ഇത്രയുംകാലം എന്റെ കൂടെനിന്ന നിങ്ങള്‍ അത് കണ്ടുപിടിച്ചുതരുമെന്ന വിശ്വാസത്തിലാണ് ഞാന്‍- ആശ ശരത്ത് ഇങ്ങനെ പറഞ്ഞാണ് ലൈവ് അവസാനിപ്പിക്കുന്നത്. എന്നാല്‍ ലൈവിന്റെ ആരംഭം കേട്ടപാതി കേള്‍ക്കാത്ത പാതി ആളുകള്‍ വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ടേയിരുന്നു. എന്നാല്‍ വീഡിയോ കൂടുതല്‍ അറിയാനായി ലൈവില്‍ തുടര്‍ന്ന പ്രേക്ഷകര്‍ക്ക് മാത്രം ഒടുവില്‍ കാര്യം പിടികിട്ടി. ആശങ്കയോടെ കണ്ടിരുന്ന പ്രേക്ഷകരെ അമ്പരപ്പിലേക്ക് മാറ്റുന്നതായിരുന്നു ലൈവിന്റെ ക്ലൈമാക്‌സ്. ‘എവിടെ’ എന്ന സിനിമയുടെ പ്രൊമോഷന്റ വീഡിയോയുടെ ഭാഗമായിട്ടായിരുന്നു ആശാ ശരത്തിന്റെ ലൈവ് വീഡിയോയെന്ന് അവസാനം മാത്രമാണ് മനസിലാകുക. ആശ ശരത്ത് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘എവിടെ’. എന്നാല്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പ്രമോഷന്‍ വീഡിയോക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുകയാണ്. ആശാ ശരത്തിനെതിരെയുള്ള പ്രതിഷേധം ഇവർ മറച്ചുവെക്കുന്നില്ല. എന്തായാലും ഇനിയാരും തത്ക്കാലം ഇങ്ങനെയൊരു പ്രമോഷൻ ലൈവിന് മുതിരില്ല. നിയമ നടപടികൾ വേറെയും പിന്നാലെ വരും.