കേരളത്തിലെ ആദ്യ ഹൈഡ്രജന്‍ കാറായ ടൊയോട്ടാ മിറായ് തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തു.ഒരു കോടി പത്ത് ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. ടൊയോട്ടാ കിര്‍ലോസ്‌കറിന്റെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തത്.തിരുവനന്തപുരം ആര്‍.ടി.ഒ ഓഫീസില്‍ ഓണ്‍ലൈനായിട്ടായിരുന്നു രജിസ്ട്രേഷന്‍.
ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിക്കുമ്പോൾ ഉണ്ടാവുന്ന വൈദ്യുതി ഉപയോഗിച്ചാണ് കാറുകള്‍ പ്രവര്‍ത്തിക്കുന്നത്. കാര്‍ ചാര്‍ജ് ചെയ്യാന്‍ ആകെ അഞ്ച് മിനിറ്റുകള്‍ മാത്രം മതി. ഈ കാറില്‍ ഒരു കിലോമീറ്റര്‍ യാത്ര ചെയ്യാനുള്ള ചിലവ് 2 രൂപ മാത്രമാണ്.യാതൊരു തരത്തിലും അന്തരീക്ഷ മലിനീകരണത്തിനും ഈ കാര്‍ കരണമാകില്ല. ഇതില്‍ നിന്ന് വെള്ളവും താപവും മാത്രമേ പുറംതള്ളൂ. കാറിന്റെ മറ്റൊരു പ്രത്യേകത ഒറ്റ ചാര്‍ജിങില്‍ 600 കിലോമീറ്റര്‍ വരെ ഓടിക്കാനാകും എന്നതാണ്.4 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്നതാണ് ഈ വാഹനം
. 2014ല്‍ ജപ്പാനിലാണ് ഈ വാഹനം ആദ്യമായി അവതരിപ്പിച്ചത്. യുഎസിലും യൂറോപ്പിലും ഉള്‍പ്പെടെ ഇതുവരെ പതിനായിരത്തോളം കാറുകള്‍ വിറ്റു.സോണറ്റ് സിഎന്‍ജിയെ ഉടന്‍ പുറത്തിറക്കാന്‍ കിയ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
ഇതര ഇന്ധന ഓപ്ഷനുമായി വരുന്ന ആദ്യത്തെ കോംപാക്റ്റ് എസ്യുവിയായിരിക്കും സോണറ്റ് സിഎന്‍ജി.ഈ വാഹനം പരീക്ഷണത്തിലാണ് എന്നും സോനെറ്റ് സിഎന്‍ജി മിക്കവാറും ടര്‍ബോ പെട്രോള്‍ എഞ്ചിനോടൊപ്പം വാഗ്ദാനം ചെയ്യും എന്നും മോട്ടോറോയിഡ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവിലെ പരീക്ഷണ പതിപ്പിന് പിന്‍ ഗ്ലാസില്‍ ഒരു സിഎന്‍ജി സ്റ്റിക്കര്‍ ലഭിക്കുന്നു, കൂടാതെ പെട്രോള്‍ ഫില്ലിംഗ് ക്യാപ്പിന് സമീപം സിഎന്‍ജി ഇന്‍ടേക്ക് വാല്‍വും കാണാം.സോണറ്റ് സിഎന്‍ജി ഇതര ഇന്ധന ഓപ്ഷനുമായി വരുന്ന ആദ്യത്തെ കോംപാക്റ്റ് എസ് യു വി ആയിരിക്കും.