ഈ കാര്യങ്ങൾ കുട്ടികളുടെ മനസ്സിനെ വേദനിപ്പിക്കുകയും അതവരുടെ ഭാവിയെ ദോഷമായി ബാധിക്കുകയും ചെയ്യും.
കളിച്ച് സമയം കളയരുത്കുട്ടികള്‍ സ്കൂളില്‍ പോയിതുടങ്ങുമ്പോൾമുതല്‍ മാതാപിതാക്കള്‍ അവരുടെ കളി സമയം ചുരുക്കും. മുതിര്‍ന്ന ക്ലാസുകളിലേക്കെത്തെമുമ്പോൾ അവര്‍ക്ക് എന്തെങ്കിലും കളികളില്‍ അല്‍പസമയം മുഴുകാന്‍ അനുവദിക്കാതെ പഠിത്തത്തില്‍ ശ്രദ്ധിക്കുക എന്ന ഉപദേശമായിരിക്കും എപ്പോഴും നല്‍കുക.തല്‍ഫലമായി കുട്ടികളുടെ മനസ്സില്‍ മാനസിക സംഘര്‍ഷങ്ങള്‍ വളരുകയും അത് പല ഗുരുതരമായ വൈകാരിക പ്രശ്നങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും. പഠനവും കളിയും വിനോദങ്ങളും സംതുലനപ്പെടുത്തി കൊണ്ടുപോവുകയാണ് വേണ്ടത്.
നിനക്ക് തോന്നുന്നത് പറഞ്ഞോളൂ, ആരെയും പേടിക്കേണ്ട കാര്യമില്ലചെറിയ വായില്‍ വലിയ വര്‍ത്തമാനം പറയുന്ന കുട്ടികളുണ്ട്. അവര്‍ മറ്റുള്ളവരുടെ ശ്രദ്ധയെ പെട്ടെന്നാകര്‍ഷിക്കും. അതിഷ്ടപ്പെടുന്ന മാതാപിതാക്കള്‍ നിനക്കിഷ്ടമുള്ളത് പറഞ്ഞോളൂ എന്ന സ്വാതന്ത്ര്യവും കുട്ടികള്‍ക്ക് നല്‍കിയിട്ടുണ്ടാകും. എന്നാല്‍ ചില ആളുകള്‍ക്ക് ഓവര്‍ സ്മാര്‍ട്ടായി സംസാരിക്കുന്ന കുട്ടികളോട് താല്‍പര്യം തോന്നാറില്ല. എന്നാല്‍ സ്കൂളില്‍ നടക്കുന്ന ഒരു ചര്‍ച്ചയിലോ സംവാദത്തിലോ പങ്കെടുത്ത് നന്നായി സംസാരിക്കുന്ന കുട്ടികളെ എല്ലാവരും ഇഷ്ടപ്പെടുകയും ചെയ്യുന്നു.അതുകൊണ്ട് സ്മാര്‍ട്ടായി സംസാരിക്കേണ്ടത് എവിടെയാണെന്ന് കുട്ടികള്‍ക്ക് ബോദ്ധ്യപ്പെടുത്തി കൊടുക്കണം. എന്ത് പറയണം, ആരോട് പറയണം, എങ്ങനെ പറയണം, ഏതവസരത്തില്‍ പറയണം എന്ന് മക്കളോട് പറഞ്ഞു കൊടുക്കണം. കുട്ടികള്‍ അവരുടെ മനസ്സില്‍ തോന്നുന്നതൊക്കെ കാണുന്നവരോടൊക്കെ വിളിച്ച് പറഞ്ഞാല്‍, ഭാവിയില്‍ അത് ദോഷം ചെയ്യുന്നത് മാതാപിതാക്കളെ ആയിരിക്കും.ഭാവിയെക്കുറിച്ചാകണം എപ്പോഴും ചിന്തമക്കള്‍ ആരാക്കണമെന്ന് എല്ലാ മാതാപിതാക്കളിലും ആഗ്രഹമുണ്ടാകും. അതിനായി വളരെ ചെറുപ്പത്തിലേ പരിശീലനം നല്‍കുന്നവരുമുണ്ട്. ‘എപ്പോഴും പഠിക്കുക, നല്ല മാര്‍ക്ക് വാങ്ങുക, നല്ല ഗ്രേഡ് വാങ്ങുക എങ്കിലേ ഭാവിയില്‍ അങ്ങനെയൊക്കെ ആകാന്‍ പറ്റൂ’ എന്ന് നിരന്തരമായി പറയുന്ന മാതാപിതാക്കള്‍ മക്കളെ മാനസികമായി പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ പീഡനം അവരില്‍ മാനസിക സമ്മര്‍ദ്ദം വളര്‍ത്താനേ ഉപകരിക്കൂ. യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്, മക്കളുടെ തൊട്ടുമുന്നിലുള്ള പരീക്ഷകളും മത്സരങ്ങളും നന്നായി മുന്നേറാന്‍ അവര്‍ക്ക് വേണ്ട പ്രചോദനം നല്‍കുകയെന്നതാണ്.ആ പ്രചോദനം ഓരോ വര്‍ഷവും കൂട്ടികൂട്ടി കൊണ്ടുവരികയാണ് വേണ്ടത്. അങ്ങനെ വരുമ്ബോള്‍ കുട്ടികളുടെ മനസ്സില്‍ സ്വയം തോന്നല്‍ ഉണ്ടാകും. തന്റെ മാതാപിതാക്കളുടെ ആഗ്രഹം പോലെ ഭാവിയില്‍ എനിക്ക് സാധിക്കണം എന്ന ലക്ഷ്യം കുട്ടികളില്‍ താനേ വളര്‍ത്തിയെടുക്കാനാണ് മാതാപിതാക്കള്‍ പ്രചോദനം നല്‍കേണ്ടത്.ആ കുട്ടിയെ നോക്ക്, നിനക്കെന്താ അതുപോലെ ആയാല്‍?ഒരേപോലെയാകാന്‍ രണ്ട് കുട്ടികള്‍ക്കാകില്ല. മറ്റു കുട്ടികളുടെ കഴിവുകളെ സ്വന്തം മക്കളുടേതുമായി താരതമ്യപ്പെടുത്തി സംസാരിക്കുന്ന മാതാപിതാക്കള്‍ ആദ്യം മനസ്സിലാക്കേണ്ടത് ഈ കാര്യമാണ്. സത്യത്തില്‍ സ്വന്തം മക്കളെ പ്രചോദിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുക എന്ന സദുദ്ദേശ്യത്തോടെയായിരിക്കും മാതാപിതാക്കള്‍ താരതമ്യപ്പെടുത്തുന്നത്.പക്ഷേ ഫലം വിപരീതഗുണമായിരിക്കും പലപ്പോഴും ഉണ്ടാക്കുന്നത്. തന്റെ കഴിവിനെ മറ്റൊരു കുട്ടിയുടേതുമായി താരതമ്യപ്പെടുത്തി കുറച്ചു കാണിക്കുമ്ബോള്‍ അത് കുട്ടികളിലെ ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുകയും മനസ്സിനെ നിരുത്സാഹപ്പെടുത്തുകയുമാണ് ചെയ്യുന്നത്.ഇങ്ങനെ വെറുതെയിരിക്കാതെ നിനക്കെന്തെങ്കിലും ഒക്കെ ചെയ്തുകൂടേ?തങ്ങളുടെ മക്കള്‍ എപ്പോഴും മറ്റുള്ളവരേക്കാള്‍ ഉന്നതിയില്‍ നില്‍ക്കണം എന്നാണ് എല്ലാ മാതാപിതാക്കളുടേയും ആഗ്രഹം. അതുകൊണ്ട് മക്കള്‍ പാഠ്യേതര വിഷയങ്ങളായാലും എപ്പോഴും എന്തെങ്കിലുമൊക്കെ പരിശീലിച്ചോ പഠിച്ചോ കൊണ്ടിരിക്കണമെന്ന് പല പേരന്റ്സും ആഗ്രഹിക്കുന്നു. അതിനായി കുട്ടികള്‍ക്ക് നിര്‍ബന്ധിതമായി അവസരങ്ങളൊരുക്കുകയും ചെയ്യുന്നു.
അങ്ങനെ അവധി ദിവസങ്ങളിലെ സമയം പോലും മറ്റ് പല ആക്ടിവിറ്റികളും പഠിക്കാനായി ചെലവാക്കുമ്പോൾ , ഒന്ന് പാര്‍ക്കില്‍ പോകാനോ, കൂട്ടുകാരുമൊത്ത് കളിക്കാനോ, ഉറങ്ങാനോ, കഥാപുസ്തകങ്ങള്‍ വായിക്കാനോ, സിനിമ കാണാനോ, ഒന്നു സ്വപ്നം കാണാനോ പോലും സമയം കിട്ടാത്തവിധം കുട്ടികള്‍ക്ക് ജീവിതം തിരക്കേറിയതായി മാറുന്നു. അവര്‍ക്കിഷ്ടപ്പെട്ട മേഖലകളിലാണ് പരിശീലനം നല്‍കേണ്ടത്. തല്ലി പഴുപ്പിക്കുന്നതിനേക്കാള്‍ നല്ലത് താനേ പഴുക്കുന്നതല്ലേ.
എപ്പോഴും നീ ഒന്നാമതാകണംപഠിത്തത്തിലായാലും മറ്റ് പാഠ്യേതര മത്സരങ്ങളിലായാലും നീ ആയിരിക്കണം ഒന്നാമതാകേണ്ടത് എന്ന രീതിയിലാണ് മിക്ക മാതാപിതാക്കളും മക്കള്‍ക്ക് പ്രചോദനം നല്‍കുന്നത്. സ്നേഹിക്കാനും മറ്റുള്ളവരോട് അനുകമ്പയോടെ പെരുമാറാനും ആരും മക്കളെ പഠിപ്പിച്ചു കൊടുക്കുന്നില്ല. എപ്പോഴും എവിടെയും വിജയിക്കണം എന്ന മനോഭാവം മാത്രം മക്കളില്‍ വളര്‍ത്തിയെടുക്കാനാണ് മിക്കവരും ശ്രമിക്കുന്നത്.എപ്പോഴും വിജയിക്കാനുള്ള സാഹചര്യങ്ങള്‍ മാത്രമല്ലല്ലോ ജീവിതത്തില്‍ നേരിടേണ്ടി വരുന്നത്. നഷ്ടങ്ങളെയും പരാജയങ്ങളെയും എങ്ങനെ അഭിമുഖീകരിക്കണം എന്ന് കൂടി പറഞ്ഞു കൊടുക്കണം. അല്ലെങ്കില്‍ പ്രതികൂല അനുഭവങ്ങളില്‍ മാതാപിതാക്കള്‍ പോലും ഞങ്ങളെ പിന്തുണക്കില്ലല്ലോ എന്ന മാനസിക സമ്മര്‍ദ്ദം കുട്ടികളില്‍ വളര്‍ന്നുവരും.
പഠിക്കുന്ന കുട്ടികളുമായി മാത്രം കൂട്ടുകൂടിയാല്‍ മതിമക്കളുടെ പരാജയങ്ങള്‍ക്കും സ്വഭാവദൂഷ്യങ്ങള്‍ക്കുമെല്ലാം ‘കൂട്ടുകെട്ടിനെ’ പഴിക്കുകയാണ് എല്ലാ മാതാപിതാക്കളും ചെയ്യുന്നത്. മക്കളുടെ സുഹൃത്തുക്കളില്‍ ആരൊക്കെയാണ് നല്ലതെന്ന് പലപ്പോഴും പേരന്റ്സ് സ്വയം തീരുമാനിക്കുന്നു. എത്രയൊക്കെ സ്വഭാവഗുണമുള്ള കുട്ടിയായാലും പഠനത്തില്‍ അല്‍പം പിന്നോട്ടാണെങ്കില്‍ അവരുമായി അധികം കൂട്ടുവേണ്ടെന്നാണ് പലരും മക്കളെ ഉപദേശിക്കുന്നത്.മക്കളുടെ നല്ല ഫ്രണ്ട്സിന്റെ അളവുകോല്‍ പഠനമികവിലെ നിലവാരമാണെന്ന് അവര്‍ വിലയിരുത്തുന്നു. എത്രയൊക്കെയായാലും ഫ്രണ്ട്സിന്റെ സ്വഭാവം മക്കള്‍ക്കല്ലേ നന്നായറിയൂ. അതനുസരിച്ചേ കുട്ടികളും കൂട്ടുകൂടൂ. ഇനി അത്രമാത്രം മോശപ്പെട്ട സ്വഭാവമുള്ള സുഹൃത്തുക്കള്‍ മക്കള്‍ക്കുണ്ടെങ്കില്‍ ആ സൗഹൃദത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പേരന്റ്സ് വേണ്ടത് ചെയ്യുകയും വേണം..