ടാങ്കർ ലോറികളിൽ ലക്ഷക്കണക്കിന് ലിറ്റർ പാലാണ് ദിവസവും സംസ്ഥാനത്തെത്തുന്നത്.. പല സ്വകാര്യ ഡെയറികളും കേരളത്തിലെ സംഭരണം നാമമാത്രമാക്കി തമിഴ്നാട്ടിൽ കുറഞ്ഞ വിലയ്ക്കു കിട്ടുന്ന പാൽ ഇവിടെയെത്തിച്ചു കൂടിയ വിലയ്ക്കു വിൽക്കുകയാണിപ്പോൾ.
കേരളത്തിലേക്കാൾ പകുതി വിലക്ക് അവിടെ പാൽ കിട്ടും. മുഴുവൻ ചെലവുകളും കഴിഞ്ഞ് ലീറ്ററിന് 9–10 രൂപ ലാഭം ടാങ്കറുമായി തമിഴ്നാട്ടിലെത്തിയാൽ വേണ്ടത്ര പാൽ ഏർപ്പാടാക്കാൻ അവിടെ കമ്മീഷൻ ഏജന്റുമാരുണ്ട്.
ഇപ്രകാരം പാൽ എത്തിക്കുന്നവർക്ക് അവർ ആവശ്യപ്പെടുന്ന ബ്രാൻഡിൽ പായ്ക്ക് ചെയ്തു നൽകുന്ന സംസ്കരണകേന്ദ്രങ്ങളും ഇവിടെയുണ്ട്. കമ്മീഷൻ ഏജന്റ്, ടാങ്കർ ലോറി, പായ്ക്കിങ് കേന്ദ്രം, വിതരണക്കാർ എന്നിവരെ തമ്മിൽ ഏകോപിപ്പിക്കാൻ ഒരു മൊബൈൽ ഫോണുണ്ടെങ്കിൽ ആർക്കും ചെയ്യാം ഈ പാൽ ബിസിനസ്. പാലിന്റെ നിലവാരവും വിശ്വാസ്യതയുമൊക്കെ കണക്കാകുമെന്ന് മാത്രം.വിലക്കുറവിന്റെ മെച്ചമൊന്നും ഈ പാൽ വാങ്ങുന്നവർക്കു കിട്ടുമെന്നു പ്രതീക്ഷിക്കേണ്ട. മിൽമയു ചില്ലറ വിലയ്ക്കു തന്നെയാണ് അവരും പാൽ വിൽക്കുക. പക്ഷേ കമ്മീഷൻ ലീറ്ററിനു വൻ തുക നൽകും. അതിനാൽ സ്വാഭാവികമായും ചില്ലറവിൽപനക്കാർ മിൽമയെ തഴഞ്ഞ് ഈ വരവ് പാലിനോട് താൽപര്യം കാട്ടും.ഇതേ സമയം അന്യായമായ കാലിത്തീറ്റവില വര്‍ദ്ധനവ് മൂലം സംസ്ഥാനത്തെ ക്ഷീര കർഷകർ കടുത്ത പ്രതിസന്ധി നേരിടുകയാണ്. അഞ്ച് മാസക്കാലയളവില്‍ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് (50കിലോഗ്രാം) 250 രൂപയോളമാണ് വിലവര്‍ദ്ധിച്ചത്. കഴിഞ്ഞവര്‍ഷത്തെ കാലവര്‍ഷക്കെടുതിയിലും തുടര്‍ന്നുണ്ടായ വരള്‍ച്ചയും പാലുല്പാദനത്തില് ഗണ്യമായ കുറവ് വരുത്തിയിരുന്നു. ഉല്പാദനച്ചിലവും വരുമാനവും തമ്മില്‍ കൂട്ടിമുട്ടിക്കുവാന്‍ ക്ഷീരകര്‍ഷകര്‍ പെടാപ്പാടുപെടുമ്പോഴാണ് കര്ഷകര്ക്കിരുട്ടടിയായി തുടര്‍ച്ചയായുണ്ടാകുന്ന കാലിത്തീറ്റ വില വര്‍ദ്ധനവ്. ലോണ്‍ എടുത്തും മറ്റും വാങ്ങിയ പശുക്കളെ നിലനിര്ത്തിക്കൊണ്ടുപോകാനാകാതെ കിട്ടുന്ന വിലയ്ക്ക് വില്‍ക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്