Home ആരോഗ്യം ജലദോഷപ്പനി വന്നവര്‍ക്ക് കോവിഡ് ഗുരുതരമാകില്ല: പഠനം

ജലദോഷപ്പനി വന്നവര്‍ക്ക് കോവിഡ് ഗുരുതരമാകില്ല: പഠനം

ലദോഷപ്പനിയ്ക്ക് കാരണമാകുന്ന വൈറസുകള്‍ മുന്‍പ് ബാധിച്ചിട്ടുള്ളവരില്‍ കോവിഡ് 19 ഗുരുതരമാകാറില്ലെന്ന് തെളിയിക്കുന്ന പഠനഫലം പുറത്ത്. അതേസമയം ഈ വൈറസുകള്‍ വഴി ലഭിക്കുന്ന പ്രതിരോധശേഷി കോവിഡ് ബാധ തടയില്ലെന്നും പഠനം പറയുന്നു. സാര്‍സ്-കോവ്-2 വൈറസിനെതിരെയുള്ള പ്രതിരോധത്തെക്കുറിച്ച് സുപ്രധാന വിവരങ്ങള്‍ അടങ്ങിയ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

കോവിഡ് വാക്സിനായുള്ള പരിശ്രമങ്ങള്‍ക്ക് ഇവ ഗുണം ചെയ്യുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. ‘ജലദോഷപ്പനിയ്ക്ക് കാരണമാകുന്ന കൊറോണ വൈറസുകള്‍ ബാധിച്ചവരില്‍ കോവിഡ് 19ന്റെ ലക്ഷണങ്ങള്‍ക്ക് തീവ്രത കുറവായിരിക്കുമെന്നാണ് ഞങ്ങളുടെ പഠനഫലം കാണിക്കുന്നത്’,- പഠനത്തിന് നേതൃത്വം നല്‍കിയ മനീഷ് സാഗര്‍ പറഞ്ഞു.

സാര്‍സ് -കോവ്-2 പുതിയതായി കണ്ടെത്തിയ വൈറസ് ആണെങ്കിലും ജലദോഷത്തിനും ന്യുമോണിയയ്ക്കും കാരണമാകുന്ന കൊറോണവൈറസുകള്‍ നേരത്തെ ഉണ്ട്. ഇവയുടെയെല്ലാം ജനിതക ഘടന ഒന്നായതിനാല്‍ ഇതുമൂലമുണ്ടാകുന്ന പ്രതിരോധശേഷി അന്യോന്യം പ്രവര്‍ത്തിക്കുന്നതാണ്.

അതിനാല്‍ ഒരു തവണ കൊറോണ വൈറസ് ബാധ ഉണ്ടായവരില്‍ കോവിഡ് ഗുരുതരമാകുന്ന സാഹചര്യം കുറവാണെന്നും ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലും വെന്റിലേറ്ററിലും ചികിത്സയ്ക്ക് വിധേയരാകാനുള്ള സാധ്യത കുറവാണെന്നും പഠനത്തില്‍ കണ്ടെത്തി.