Home ആരോഗ്യം അമിതവണ്ണവും കുടവയറും വില്ലനാകും; കോവിഡ് മുക്തിക്ക് തടസമെന്ന് വിദഗ്ധര്‍

അമിതവണ്ണവും കുടവയറും വില്ലനാകും; കോവിഡ് മുക്തിക്ക് തടസമെന്ന് വിദഗ്ധര്‍

മിത വണ്ണമുള്ളവരില്‍ കൊവിഡ് മുക്തി എളുപ്പമല്ലെന്ന് തെളിയിക്കുന്ന പഠനറിപ്പോര്‍ട്ട് ഈയിടെയാണ് പുറത്ത് വന്നത്. ഇതിന് പിന്നാലെ കുടവയറും കൊവിഡ് 19 ഭേദമാകാന്‍ കാലതാമസം വരുത്തുന്നതായുള്ള പഠനങ്ങളാണ് വരുന്നത്. പ്രത്യേകിച്ച് കൊവിഡ് രൂക്ഷമായ രണ്ടാം തരംഗത്തില്‍ കുടവയറുള്ളവര്‍ക്ക് അപകടസാധ്യത കൂടുതലാണെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നു.

മറ്റ് രോഗികളെ അപേക്ഷിച്ച് കുടവയറുള്ള കൊവിഡ് 19 രോഗികള്‍ രോഗമുക്തരാവാന്‍ ഏറെ കാലതാമസം വരുന്നതായാണ് പഠനം. കോവിഡ് മൂന്നാം തരംഗത്തിന് മുന്‍പേ ശരീരത്തിന്റെ ഫിറ്റ്‌നെസ് വീണ്ടെടുക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിശദമാക്കുന്നത്. വയറിലും നെഞ്ചിലും കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് മൂലം ശ്വാസകോശം ഞെരിഞ്ഞ് അമര്‍ന്ന സ്ഥിതിയിലാണ് പല കൊവിഡ് രോഗികളുമുള്ളത്. ഇത്തരത്തിലുള്ളവരില്‍ ശ്വാസകോശത്തിന്റെ ശരിയായ രീതിയിലുള്ള പ്രവര്‍ത്തനം നടക്കാതെ വരുന്നുവെന്നാണ് ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റായ ഡോ ഇമ്രാന്‍ നൂര്‍ മുഹമ്മദ് വിശദമാക്കുന്നത്.

അമിതവണ്ണമുള്ളവരില്‍ ദീര്‍ഘകാലത്തേക്ക് വെന്റിലേറ്റര്‍ ഉപയോഗം വേണ്ടി വരും. ശരീരത്തിലെ കൊഴുപ്പിന്റെ സാന്നിധ്യം മൂലം അണുബാധയും ഇവരില്‍ കൂടുതലായിരിക്കും. ഫ്‌ലാറ്റായുള്ള വയറുള്ള കൊവിഡ് രോഗികള്‍ രോഗമുക്തി നേടാനുള്ള സാധ്യത ഏറെയാണെന്നും വിദഗ്ധര്‍ പറയുന്നു. ശ്വാസമെടുക്കാനായി ശ്വാസകോശം വികസിക്കുന്നതിനേയാണ് വയറില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് സാരമായി ബാധിക്കുക. ഇവര്‍ക്ക് നല്‍കേണ്ടി വരുന്ന ഓക്‌സിജന്‍ മാസ്‌കിന്റെ സൈസും ചികിത്സയില്‍ വെല്ലുവിളിയാണ്. മിക്കപ്പോഴും ഈ സൈസിലുള്ളത് ലഭ്യമായിരിക്കില്ല.

കൊവിഡ് ആദ്യതരംഗത്തിനേക്കാള്‍ യുവതലമുറയിലെ അമിത വണ്ണവും കുടവയറും കൊവിഡ് ചികിത്സയില്‍ കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നതായി കിംഗ്‌സ് വേയ്‌സ് ആശുപത്രിയിലെ കൊവിഡ് രോഗ വിഭാഗം തലവന്‍ ഡോക്ടര്‍ ഹര്‍ഷ് വര്‍ധന്‍ ബോറ പറയുന്നു. ലോക്ക്‌ഡൌണില്‍ മറ്റ് വ്യായാമങ്ങള്‍ ഇല്ലാതെ പെട്ടന്ന് ഭാരം കൂടുകയാണ്. കായിക അധ്വാനം ഇല്ലാതിരിക്കുന്നത് സ്ഥിതി ഒന്നുകൂടി ഗുരുതരമാക്കുന്നു.