Home അറിവ് കോവിഡ് ബാധിച്ച് മാസങ്ങള്‍ കഴിഞ്ഞാലും പുരുഷബീജത്തില്‍ കുറവ്; പഠനം

കോവിഡ് ബാധിച്ച് മാസങ്ങള്‍ കഴിഞ്ഞാലും പുരുഷബീജത്തില്‍ കുറവ്; പഠനം

കൊറോണ വൈറസ് മൂലമുണ്ടാകുന്ന അണുബാധ പുരുഷ ബീജകോശങ്ങളുടെ എണ്ണത്തെയും ഗുണത്തെയും ബാധിക്കാമെന്ന് തെളിയിക്കുന്ന പഠനഫലം പുറത്ത്. കോവിഡ് മുക്തരായി മാസങ്ങള്‍ പിന്നിട്ടാലും ചില പുരുഷന്മാരില്‍ ബീജകോശങ്ങളുടെ എണ്ണം കുറഞ്ഞു തന്നെയിരിക്കുമെന്നാണ് യൂറോപ്പില്‍ നടന്ന പഠനത്തിലാണ് കണ്ടെത്തിയത്.

കോവിഡ് ഭേദമായി ഒരു മാസത്തിനുള്ളില്‍ 35 പുരുഷന്മാരുടെ ശുക്ലം ശേഖരിച്ച് നടത്തിയ പരിശോധനയില്‍ 60 ശതമാനം പേരിലും ബീജത്തിന്റെ ചലനക്ഷമത കുറഞ്ഞിരിക്കുന്നതായാണ് കണ്ടെത്തിയത്. 37 ശതമാനം പേരില്‍ ബീജത്തിന്റെ എണ്ണത്തില്‍കുറവുണ്ടായതായും ?ഗവേഷകര്‍ നിരീക്ഷിച്ചു. കുറഞ്ഞത് മൂന്നു മാസത്തേക്കെങ്കിലും ബീജത്തിന്റെ എണ്ണം കുറഞ്ഞിരിക്കാമെന്നാണ് ഫെര്‍ട്ടിലിറ്റി ആന്‍ഡ് സ്‌റ്റൈറിലിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണഫലത്തില്‍ പറയുന്നത്. ചിലരില്‍ ഇത് പിന്നെയും നീളാം.

കോവിഡ് രോ?ഗമുക്തരായ 51 പുരുഷന്മാരില്‍ ഒന്നു മുതല്‍ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ നടത്തിയ പരിശോധനയില്‍ 37 ശതമാനത്തില്‍ ബീജത്തിന്റെ ചലനക്ഷമത കുറഞ്ഞിരിക്കുന്നതായും 29 ശതമാനത്തില്‍ ബീജത്തിന്റെ എണ്ണം കുറഞ്ഞിരിക്കുന്നതായും കണ്ടെത്തി. രോ?ഗമുക്തരായവരില്‍ രണ്ട് മാസത്തിന് ശേഷം നടത്തിയ പരിശോധനയില്‍ ഇത് യഥാക്രമം 28 ശതമാനവും ആറു ശതമാനവുമായി.

അതേസമയം ശുക്ലത്തില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും ഇതിലൂടെ കോവിഡ് പകരുന്നില്ലെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ കോവിഡ് രോഗബാധയുടെ തീവ്രതയും ബീജത്തിന്റെ ഗുണവുമായി ബന്ധം കണ്ടെത്താനായില്ല. കോവിഡ് മൂലം പുരുഷന്മാരുടെ ബീജകോശങ്ങള്‍ക്ക് സ്ഥിരമായ നാശം എന്തെങ്കിലും സംഭവിക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനുള്ള പഠനവും യൂറോപ്പില്‍ പുരോഗമിക്കുന്നുണ്ട്.