Home അന്തർദ്ദേശീയം ഉപരോധചൂടിൽ വിയർത്ത് റഷ്യ.ഭക്ഷ്യവസ്തുക്കളുടെ വില്പന നിയന്ത്രിക്കാൻ സർക്കാർ

ഉപരോധചൂടിൽ വിയർത്ത് റഷ്യ.ഭക്ഷ്യവസ്തുക്കളുടെ വില്പന നിയന്ത്രിക്കാൻ സർക്കാർ

യുക്രെയിനിലെ സൈനിക നടപടിക്ക് പിന്നാലെ അമേരിക്ക് ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം നേരിടാന്‍ നടപടിയുമായി റഷ്യ.ഇതിന്റെ ഭാഗമായി അവശ്യ ഭക്ഷ്യവസ്‌തുക്കളുടെ വി‌ല്പന പരിമിതപ്പെടുത്താന്‍ ചില്ലറ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. കരിഞ്ചന്തയിലെ വില്പന നിയന്ത്രിക്കാനും താങ്ങുവില ഉറപ്പാക്കുന്നതിനുമാണ് പുതിയ നിര്‍ദ്ദേശം.പലരും ആവശ്യമായതിനേക്കാള്‍ കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍ വാങ്ങി ശേഖരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളു ണ്ടായിരുന്നു. ഇത് പുനര്‍വില്പന ലക്ഷ്യമിട്ടാണെന്ന് സംശയമുണ്ടെന്ന് വാണിജ്യ- വ്യവസായ മന്ത്രാലയം അറിയിച്ചു. വ്യക്തികള്‍ക്ക് വില്‍ക്കുന്ന സാധനങ്ങളുടെ അളവില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ചില്ലറ വ്യാപാരികളെ അനുവദിക്കണമെന്ന് വ്യാപാര സംഘടനകള്‍ നിര്‍ദ്ദേശിച്ചതായി മന്ത്രാലയം പറഞ്ഞു. റൊട്ടി, അരി, മാവ്, മുട്ട, ചിലയിനം മാംസം, പാലുത്‌പന്നങ്ങള്‍ എന്നിവയാണ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായ അവശ്യസാധനങ്ങളില്‍ ഉള്‍പ്പെടുന്നത്.ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധത്തെത്തുടര്‍ന്ന് സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടെ റഷ്യ കര്‍ശന നടപടി സ്വീകരിച്ചിരുന്നു.