കുട്ടികളെ അഭിനയിപ്പിക്കുന്നതിന് കരട് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍.പ്രായപൂര്‍ത്തിയാകാത്തവരെ, പ്രത്യേകിച്ച് ആറു വയസ്സില്‍ താഴെയുള്ളവരെ, തീവ്രമായ വെളിച്ചത്തിന്റെ കീഴില്‍ കൊണ്ടുവരുകയോ തീവ്രമായ മേക്കപ്പ് ഉപയോഗിക്കുകയോ ചെയ്യരുത്. മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ ചിത്രീകരണത്തിന് ഉപയോഗിക്കരുതെന്നും കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഒരു കുട്ടിയെയും ആറ് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കരുത്. ഓരോ മൂന്ന് മണിക്കൂറിലും ഒരു ഇടവേള നല്‍കണം. രാത്രി 7 മണിക്കും രാവിലെ 8 മണിക്കും ഇടയില്‍ ജോലി ചെയ്യാന്‍ അനുവാദമില്ല. നിര്‍മ്മാതാക്കള്‍ ജില്ലാ മജിസ്ട്രേറ്റില്‍ നിന്ന് അനുമതി വാങ്ങി കുട്ടികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കണമെന്നും കമ്മിഷന്‍ പറഞ്ഞു. വര്‍ക്ക് സൈറ്റ് പരിശോധിച്ച ശേഷം ആറ് മാസത്തെ കാലാവധിയോടെ അനുമതി നല്‍കും.കുട്ടികളെ വൈകാരികമായി ബാധിക്കുന്ന പരിഹാസത്തിനോ അവഹേളനത്തിനോ പരുഷമായ അഭിപ്രായങ്ങള്‍ക്കോ വിധേയമായ വേഷങ്ങള്‍ ചെയ്യുന്നില്ലെന്ന് നിര്‍മ്മാതാക്കള്‍ ഉറപ്പാക്കണം. മുതിര്‍ന്നവര്‍ കുട്ടികളുടെ മുന്നില്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. നിര്‍മ്മാതാവ് പോഷകാഹാരവും വിശ്രമത്തിനുള്ള സൗകര്യങ്ങളും നല്‍കണം. പ്രായപൂര്‍ത്തിയാകാത്തവരെ, പ്രത്യേകിച്ച് ആറു വയസ്സില്‍ താഴെയുള്ളവരെ, തീവ്രമായ വെളിച്ചത്തിന്റെ കീഴില്‍ കൊണ്ടുവരുകയോ തീവ്രമായ മേക്കപ്പോടെ ചെയ്യുകയോ ചെയ്യരുത്.
മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ചിത്രീകരണത്തിന് ഉപയോഗിക്കാന്‍ പാടില്ല. മുലയൂട്ടല്‍, പ്രതിരോധ നടപടികള്‍ എന്നിവയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ വീഡിയോകളില്‍ മാത്രമേ ഈ പ്രായത്തിലുള്ള കുട്ടികളെ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. കുട്ടികളുമായി സമ്പർക്കം പുലര്‍ത്തുന്ന സെറ്റിലെ ഓരോ വ്യക്തിയും പകര്‍ച്ചവ്യാധികളില്ലെന്ന മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം