Home അറിവ് ഭീതി പരത്തി സംസ്ഥാനത്ത് മിസ്‌ക്; രോഗം വന്നവരില്‍ അധികവും കുട്ടികള്‍

ഭീതി പരത്തി സംസ്ഥാനത്ത് മിസ്‌ക്; രോഗം വന്നവരില്‍ അധികവും കുട്ടികള്‍

സംസ്ഥാനത്ത് ഭീതി പരത്തി പുതിയൊരു വൈറസ് കൂടി. മള്‍ട്ടി ഇന്‍ഫ്‌ലമേറ്ററി സിന്‍ഡ്രോം-സി (എംഐഎസ്‌സി) എന്ന രോഗമാണ് പരക്കുന്നത്. ഇത് ബാധിച്ച് സംസ്ഥാനത്ത് നാല് കുട്ടികള്‍ മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. മിസ്‌ക് ബാധ സ്ഥിരീകരിച്ച കുട്ടികളില്‍ 95ശതമാനം പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് കോവിഡ് ബാധിക്കാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കി.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 300ലേറെ കുട്ടികള്‍ക്കു ‘മിസ്‌ക്’ സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആകുന്ന കുട്ടികള്‍ക്ക് 3-4 ആഴ്ചയ്ക്കകമാണു മിസ്‌ക് ബാധിക്കുന്നത്. കടുത്ത പനിയാണ് പ്രധാന രോഗലക്ഷണം. ത്വക്കില്‍ ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെടുന്നതും പഴുപ്പില്ലാത്ത ചെങ്കണ്ണുമെല്ലാം ലക്ഷണങ്ങളാണ്. വായ്ക്കുള്ളിലെ തടിപ്പ്, രക്തസമ്മര്‍ദം കുറയല്‍, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, ഉദരരോഗങ്ങള്‍, രക്തം കട്ട പിടിക്കാനുള്ള തടസം എന്നിവ മിസ്‌കിന്റെ ലക്ഷണമാണ്.

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലാണ് മിസ്‌ക് മരണം റിപ്പോര്‍ട്ട് ചെയ്തത്. മരിച്ച നാല് പേരും 18 വയസ്സിനു താഴെയുള്ളവരാണ്. ഇതില്‍ ഒരാള്‍ക്ക് മാത്രമാണ് ഗുരുതരമായ രോഗങ്ങളുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.