നായകളായാല്‍ ഓരിയിടും. അത് സ്വാഭാവികമാണ്. ആരും അതിന്റെ കാരണങ്ങള്‍ അന്വേഷിക്കാറില്ലെങ്കിലും ഓരിയിടലിന്റെ ഉത്തരം തേടുകയാണ് വിവരാവകാശ കമ്മീഷൻ. ഇതിനായി അപൂര്‍വ സിറ്റിംഗ് പത്തനംതിട്ട കലക്ട്രേറ്റില്‍ നടക്കും. പന്തളം മുടിയൂര്‍ക്കോണം സ്വദേശി രാജപ്പനാശാരിയുടെ വീട്ടിലെ നായയുടെ ഓരിയിടലാണ് ഈ വേറിട്ട സിറ്റിങിന് വഴിവെച്ചത്. രാജപ്പാനാശാരിയുടെ അയല്‍വാസിയായ അശോകനാണ് സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. രാജപ്പനാശാരിയുടെ നായയുടെ ഓരിയിടല്‍ അസഹനീയമായപ്പോള്‍ 2014ല്‍ കാരണം തേടി അശോകന്‍ ഒരു വിവരാവകാശം നല്‍കി. ഉത്തരം കാത്തിരുന്ന അശോകന് മൃഗസംരക്ഷണവകുപ്പില്‍ നിന്ന് ലഭിച്ചതാകട്ടെ ഓരിയിടലിനേക്കാള്‍ അസഹനീയമായ മറുപടിയും. തുടര്‍ന്ന് അശോകന്‍ അപ്പീലിന് പോയതോടെയാണ് അപൂര്‍വമായ വിവരാവകാശ സിറ്റിംഗിന് വേദിയൊരുങ്ങിയത്. ലിങ്കു എന്ന അശോകന്റെ അയല്‍പക്കത്തെ നായയുടെ ഓരിയിടലിന്റെ കാരണം തേടി വര്‍ഷങ്ങളായി സര്‍ക്കാരില്‍ കത്തിടപാടുകള്‍ നടക്കുന്നുണ്ട്.16ന് വൈകിട്ട് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്റ് എം പോള്‍ തന്നെയാണ് സിറ്റിങ്ങിന് നേരിട്ടെത്തുന്നത്. ഓരിയിടല്‍ കേസിലെ കക്ഷികളെയെല്ലാം വിളിച്ചിട്ടുണ്ട്. ഒടുവിൽ അന്തിമ തീരുമാനമെന്താകും? നാട് കാത്തിരിക്കുകയാണ്