ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നെയ്മര്‍ അടക്കം പിഎസ്ജി ക്ലബ്ബിലെ മൂന്ന് താരങ്ങള്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. നെയ്മർക്കും സംഘത്തിനും കോവിഡ് സ്ഥിരീകരിച്ചത് സ്പാനിഷ് ദ്വീപായ ഇബിസയിൽ അവധിയാഘോഷത്തിന് പോയി തിരിച്ചെത്തിയതിനു പിന്നാലെയാണ്. രോഗവിവരം പിഎസ്ജി ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ സ്ഥിരീകരിച്ചു.
ബുധനാഴ്ച രാവിലെയാണ് നെയ്മറിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് താരം ഐസലേഷനിൽ പ്രവേശിച്ചു. നെയ്മറിന് മറ്റ് ആരോഗ്യ പ്രശ്നങ്ങളോന്നുമില്ലെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാരിസിലെ സ്വവസതിയിലാണ് നെയ്മർ 14 ദിവസത്തെ ഐസലേഷനിൽ കഴിയുന്നത്.
ക്ലബ് അംഗങ്ങളെല്ലാം ക്വാറന്റീനിലാണെന്നും വരും ദിവസങ്ങളില്‍ കോവിഡ് പരിശോധന തുടരുമെന്നും പിഎസ്ജി ട്വീറ്റില്‍ കുറിച്ചു. നെയ്മറെ കൂടാതെ ഏഞ്ചല്‍ ഡി മാരിയ, ലിയാഡ്രോ പരേഡ്‌സ് എന്നിവര്‍ക്കാണ് രോഗം കണ്ടെത്തിയത് എന്നാണ് സ്ഥീരീകരിക്കാത്ത റിപ്പോര്‍ട്ട്.
രാജ്യന്തര ഫുട്ബോളിൽനിന്ന് കോവിഡ് സ്ഥിരീകരിക്കുന്ന ഏറ്റവും ഒടുവിലത്തെ സൂപ്പർതാരമാണ് നെയ്മർ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് താരം പോൾ പോഗ്ബയെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വീഡനും ക്രൊയേഷ്യയ്ക്കുമെതിരായ മത്സരങ്ങളിൽനിന്ന് ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്സ് ഒഴിവാക്കിയിരുന്നു.