Home ആരോഗ്യം ഇന്ത്യന്‍ വേരിയന്റുകളില്‍ ഒന്ന് അപകടകരം; ആ ഒന്നിനെ സൂക്ഷിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍

ഇന്ത്യന്‍ വേരിയന്റുകളില്‍ ഒന്ന് അപകടകരം; ആ ഒന്നിനെ സൂക്ഷിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍

ന്ത്യയില്‍ പ്രധാനമായും മൂന്ന് കോവിഡ് 19 വേരിയന്റുകളാണ് രോഗവ്യാപനം നടത്തുന്നത്. ഇതില്‍ അപകടകരമായ ഒരു വേരിയന്റാണുള്ളത്. അതേക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ബ്രിട്ടന്‍ ആരോഗ്യ വിദഗ്ധര്‍. കഴിഞ്ഞ മാസം മുതല്‍ നിരീക്ഷിച്ചുവരുന്ന കോവിഡ് വകഭേദങ്ങളില്‍ ഒന്നിനെക്കുറിച്ചാണ് വിദഗ്ധ സംഘം ഭീതി അറിയിച്ചത്.

ബി .1.617.2 എന്ന വകഭേദം മറ്റു വേരിയന്റുകളെക്കാള്‍ വേഗത്തില്‍ പടരുന്നതാണെന്നാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ (പിഎച്ച്ഇ) കണ്ടെത്തല്‍. ബിബിസി പുറത്തുവിട്ട ഡാറ്റ അനുസരിച്ച് ഈ വകഭേദത്തെ ‘വേരിയന്റ് ഓഫ് കണ്‍സേണ്‍’ (വിഒസി) എന്ന് തരംതിരിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിലവില്‍ B.1.617, B.1.617.3 വേരിയന്റുകള്‍ക്കൊപ്പം ഇതിനെ’ വേരിയന്റ് അണ്ടര്‍ ഇന്‍വെസ്റ്റിഗേഷന്‍’ (വിയൂഐ) എന്നാണ് തരംതിരിച്ചിരിക്കുന്നത്.

ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം അവസാനം കണ്ടെത്തിയ കെന്റ് എന്ന വകഭേദത്തെ പോലെ വ്യാപിക്കുന്നതാണ് B.1.617.2 വേരിയന്റ് എന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. ഇതാണ് ഇംഗ്ലണ്ടില്‍ രണ്ടാം തരംഗത്തിന് കാരണമായതെന്നാണ് കരുതുന്നത്.

ഇന്ത്യയില്‍ കണ്ടെത്തിയിട്ടുള്ള വകഭേദങ്ങള്‍ക്കെതിരെ വാക്‌സിനുകള്‍ ഫലപ്രദമാകുമെന്നതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മ്യൂട്ടേഷന്‍ സംഭവിച്ച് പുതിയ വകഭേദങ്ങളായി മാറുന്നത് വൈറസുകളുടെ സവിശേഷതയാണ്. ഇവയില്‍ പലതും അപ്രധാനമാണെങ്കിലും ചിലത് പ്രതിരോധിക്കാന്‍ പ്രയാസമുള്ളതാണ്. രാജ്യത്തെ രണ്ടാം തരംഗത്തില്‍ രോഗവ്യാപനം കൂടാന്‍ കാരണം ഈ ഇന്ത്യന്‍ വേരിയന്റ് ആണെന്നാണ് കരുതുന്നത്.