ചൈനയിലെ പ്രവർത്തന സാഹചര്യവും അമിത നിയന്ത്രണങ്ങളും കാരണം മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള കരിയർ നെറ്റ്വർക്കിംഗ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ് ഇൻ നിർത്താനൊരുങ്ങി കമ്പനി. ലിങ്ക്ഡ്ഇനിലെ എഞ്ചിനീയറിംഗ് സീനിയർ വൈസ് പ്രസിഡന്റ് മോഹക് ഷ്രോഫ് വ്യാഴാഴ്ച അറിയിച്ചതാണിക്കാര്യം.
രാജ്യത്ത് ഇപ്പോഴും പ്രവർത്തിക്കുന്ന ചുരുക്കം ചില വലിയ യുഎസ് ടെക് സ്ഥാപനങ്ങളിൽ ഒന്നായിരുന്നു ലിങ്ക്ഡ് ഇൻ.
ഈ വർഷാവസാനം കമ്പനി ഇൻജോബ്‌സ് എന്ന പുതിയ പ്ലാറ്റ്‌ഫോം പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. എന്നാൽ ഇത് ചൈനയ്ക്ക് മാത്രമുള്ള ഒരു പോർട്ടൽ ആയിരിക്കുമെങ്കിലും സോഷ്യൽ ഫീഡ് കാണില്ലെന്ന് റിപ്പോർട്ടുണ്ട്. അതു കൊണ്ടു തന്നെ പോസ്റ്റുകൾ അല്ലെങ്കിൽ ലേഖനങ്ങൾ പങ്കിടാനുള്ള കഴിവ് ഇതിനുണ്ടാവില്ല. എന്നാൽ ജോലികൾക്കായി ലിസ്റ്റുചെയ്യാനും അപേക്ഷിക്കാനുമുള്ള ഒരു പോർട്ടലായി വർത്തിക്കുന്നു.
കഴിഞ്ഞ വർഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ കീഴിൽ വിദേശകമ്പനികളുടെ പ്രവർത്തനനിയന്ത്രണം കൂടുതൽ ശക്തമാക്കി. ചൈനയിലെ ഏറ്റവും വലിയ സ്ഥാപനങ്ങളുടെ മാർക്കറ്റ് മൂല്യത്തിൽ നിന്ന് കഴിഞ്ഞ മാസങ്ങളിൽ ഉണ്ടായ ഒരു വലിയ നിയന്ത്രണ കാരണം ഏകദേശം 3 ട്രില്യൺ ഡോളർ തുടച്ചുനീക്കി.
2014 മുതൽ ചൈനയിൽ ലിങ്ക്ഡ്ഇൻ ലഭ്യമായിട്ടുണ്ട്. 45 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള രാജ്യത്ത് അതിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്, കാരണം ഫേസ്ബുക്ക്, ട്വിറ്റർ ഉൾപ്പെടെയുള്ള മറ്റ് പല പാശ്ചാത്യ സോഷ്യൽ നെറ്റ്വർക്കുകളും ചൈനീസ് സർക്കാർ തടഞ്ഞിരിക്കുന്നു. ബിഗ് ഫയർവാൾ എന്നറിയപ്പെടുന്ന വലിയ സെൻസർഷിപ്പ് ടൂൾ ഉപയോഗിച്ചാണിത്.