Home ആരോഗ്യം ഒമിക്രോണും സാധാരണ കൊവിഡ് ലക്ഷണങ്ങളും തമ്മിലുള്ള വ്യത്യാസം

ഒമിക്രോണും സാധാരണ കൊവിഡ് ലക്ഷണങ്ങളും തമ്മിലുള്ള വ്യത്യാസം

വൈറസ് വകഭേദങ്ങൾ മാറുന്നതിന് അനുസരിച്ച് കൊവിഡ് ലക്ഷണങ്ങളിലും രോഗതീവ്രതയിലുമെല്ലാം നേരിയ വ്യത്യാസങ്ങൾ വരാറുണ്ട്. അത്തരത്തിൽ ഒമിക്രോണിന്റെ കാര്യത്തിലും ലക്ഷണങ്ങളിൽ വ്യതിയാനമുണ്ട്.ൂ

ഇതുവരെ കിട്ടിയിട്ടുള്ള വിവരങ്ങൾ അനുസരിച്ച് ഒമിക്രോൺ മൂലമുണ്ടാകുന്ന കൊവിഡ് 19 അത്ര തീവ്രമാക്കില്ലെന്നാണ് സൂചന. എന്നാലിക്കാര്യത്തിൽ കൃത്യമായ നിഗമനത്തിലെത്താൻ ഇനിയും ആഴ്ചകളെടുക്കുമെന്നാണ് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി അറിയിക്കുന്നത്.

ഇതിനിടെ ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിലെ ആരോഗ്യവിദഗ്ധരും ആരോഗ്യവകുപ്പുമെല്ലാം ഒമിക്രോൺ സംബന്ധിച്ച് അവർ ക്രോഡീകരിച്ച വിവരങ്ങൾ പുറത്തുവിട്ടിരുന്നു.

‘ഒമിക്രോൺ രോഗതീവ്രത വർധിപ്പിച്ച തരത്തിൽ ഒരു കേസും ഇതുവരെ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എനിക്ക് തന്നെ ഒമിക്രോൺ സ്ഥിരീകരിച്ചതാണ്. അസാധാരണമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെ കണ്ടില്ല. കൊവിഡ് ലക്ഷണങ്ങൾ തന്നെയാണ് കണ്ടത്. രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ് സാഹചര്യം, ഓക്‌സിജൻ തീഴുന്ന സാഹചര്യം… ഒന്നും ഒമിക്രോൺ മൂലമുണ്ടായിട്ടില്ല…’- ദക്ഷിണാഫ്രിക്കൻ മെഡിക്കൽ അസോസിയേഷൻ ചെയർപേഴ്‌സൺ ഡോ.ആഞ്ജലിക് കോട്‌സെ പറയുന്നു.

കൊവിഡ് ലക്ഷണമായി പ്രധാനമായും വരുന്ന അസഹനീയമായ ക്ഷീണം, മിതമായ രീതിയിലുള്ള പനി, വരണ്ട ചുമ, ശരീരവേദന ഒക്കെ തന്നെയാണ് ഒമിക്രോൺ മൂലമുണ്ടാകുന്ന കൊവിഡിലും കാണുന്നതെന്നും ഇവിടെ നിന്നുള്ള ആരോഗ്യവിദഗ്ധർ വിശദീകരിക്കുന്നു. പനിയാണെങ്കിൽ, മിതമായ രീതിയിൽ വരുന്നത്- അത പോലെ തന്നെ പോകുമെന്നും ഇവർ പറയുന്നു. അതേസമയം ചില ലക്ഷണങ്ങളിൽ ഒമിക്രോൺ ആകുമ്പോൾ നേരിയ വ്യതിയാനങ്ങൾ കാണുന്നതായും ഇവർ സൂചന നൽകുന്നുണ്ട്.

ദക്ഷിണാഫ്രിക്കൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്തിൽ നിന്നുള്ള ഡോ. അൻബൻ ഇത്തരത്തിലുള്ള രണ്ട് ലക്ഷണങ്ങളെ കുറിച്ച് പറയുന്നു. തൊണ്ടവേദനയ്ക്ക് പകരം തൊണ്ടയിൽ കരകരപ്പാണ് ഒമിക്രോൺ വൈറസ് ബാധയിലുണ്ടാവുകയത്രേ. അതുപോലെ രാത്രിയിൽ അസാധാരണമാം വിധം വിയർക്കുന്നതും ഒമിക്രോണിന്റെ പ്രത്യേകതയായി ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഗന്ധവും രുചിയും നഷ്ടമാകുന്ന തരത്തിലുള്ള കൊവിഡ് ലക്ഷണങ്ങൾ ഒമിക്രോൺ ബാധയിൽ കാണുന്നില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.