ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്സിൻ നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡിനെ ചെറുക്കാന്‍ ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ ഉപയോഗപ്രദമാണെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് മുതല്‍ 18 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കു വാക്സീന്‍ നല്‍കുന്നതു സംബന്ധിച്ചു പഠനങ്ങള്‍ നടക്കുകയാണ്. സെപ്റ്റംബറോടെ ഇതിന്റെ ഫലം പുറത്തുവരുമെന്നും ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി.
കുട്ടികൾക്കായുള്ള കോവാക്സീന് വേണ്ടി ഭാരത് ബയോടെക് പരീക്ഷണങ്ങൾ നടത്തുന്നുണ്ട്.